Saturday, August 2, 2008

മാന്തളീര്‍..

മാവിന്‍ ചുവട്ടില്‍ വീണുകിടക്കുന്ന തളിരിലകളെ ചവിട്ടി നടക്കാന്‍ അന്നൊക്കെ മനസ്സില്‍ എന്തു വിഷമമായിരുന്നു. എന്തിനാണിങ്ങനെ ഇവ മുറിഞ്ഞു വീഴുന്നത്?
പതിയെ ഒരു തളിരെടുത്തു കവിളില്‍ വെച്ചപ്പോള്‍ കവിളിലൊരിക്കിളീ, കണ്ണില്‍ വെച്ചപ്പോള്‍ മാന്തളിരിനൊരിക്കിളീ!.
മൂക്കിന്‍ തുമ്പില്‍ എത്തിയപ്പോള്‍ നനുത്ത സുഗന്ധം , അതു നുകര്‍ന്നപ്പോള്‍ എന്തേ അവളുടെ കണ്ണുകള്‍ അടഞ്ഞിരുന്നു.?
"കുയിലിന്റെ ശബ്ദം ഇത്രക്കു മധുരമായ് തീരുന്നതു മാന്തളിര്‍ തിന്നുന്നതിനാലാ.. നീയും മാന്തളിര് തിന്നാറുണ്ടോ കൊച്ചേ ?"എന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു പരിഭവം, ഹേയ് അതു വെറുതെയാ എന്നെ കാണിക്കാന്‍, എന്നെ മാത്രം കാണിക്കാനുള്ള ഒരു പരിഭവം..!
'കള്ളക്കുട്ടിയെന്നു' പറഞ്ഞ് ആ മന്തളിര്‍ കവിളില്‍ ഒരു നുള്ള്, ഹോ വേണ്ട.. അതെങ്ങാനും പൊഴിഞ്ഞു വീണാല്‍ ഞാന്‍ പിന്നെ എന്തോ ചെയ്യും..?
കാലങ്ങള്‍ക്കു ശേഷം മാന്തളീര്‍ വീണ വഴികള്‍ തേടി ഞാന്‍ നടന്നു, ഇല്ലാ കണ്ടില്ലാ. വലിയ നാട്ടുമാവുകളെല്ലാം പോയല്ലോ....നടപ്പാതയില്‍ പോലും പ്രണയം വിതറിയിരുന്ന മാന്തളീര്‍.!
നിനക്കൊരു ഫ്രൂട്ടിയുടെ മണം, രുചി, ഹേയ് അതു ഞാനല്ലാ.. ആ ബൈക്കിലിരുന്നു കിന്നാരം പറയുന്ന കീറിയ ജീന്‍സിട്ട ആ പയ്യനാ.......!

4 comments:

siva // ശിവ said...

നല്ല ഭാവന....

ഇപ്പൊഴും നാട്ടുമാവുകള്‍ തളിരിടുന്നുണ്ട്...ഗ്രാമങ്ങളില്‍...

നരേന്‍..!! (Sudeep Mp) said...

സത്യം..!!ഇവിടെ ജീവിതം ഒരു മാന്തളിര്‍ പോലെ സുതാര്യവും ആര്‍ദ്രവും മൃദുലവും ആകുന്നു....!!! അമ്മ എന്ന കഥ യും നന്നായി ...ഹൃദയം കൊണ്ട് സംസാരിച്ചത് കൊണ്ടാവാം രണ്ടും എളുപ്പത്തില്‍ ഹൃദയത്തില്‍ തൊട്ടു ..!!!

Anonymous said...

“മാതുലാ പൊറുത്താലും തീര്‍ന്നു മാമ്പഴക്കാലം”
മാങ്ങ ഇന്നോരറ്റ പേരിലാണറിയുന്നത്..

ഫ്രൂട്ടി..

ആ.. അതന്നെ..

ഇരിഞ്ഞാലകുടക്കാര൯ said...

സ്‌നേഹപൂ൪വ്വം മനോജിന്,
ഒരു മറുപടി എഴുതാന്‍ ഇത്രയും വൈകിയതില്‍ ക്ഷമചോദിക്കുന്നു...കഥ ആര്‍ദ്രവും മൃദുലവും ആകുന്നു..ഹൃദയം കൊണ്ട് സംസാരിച്ചത് കൊണ്ടാവാം രണ്ടും എളുപ്പത്തില്‍ ഹൃദയത്തില്‍ തൊട്ടു ..!!!
..താങ്ങളെ പോലെ വലിയ മനസ്സുള്ള വലിയ വ്യക്തികള്‍ എന്‍റെ ബ്ലോഗില്‍ വന്ന് ഇത്രയും സമയം ചെലവഴിച്ചതിന് ഒരുപാട് നന്ദി........ഈ വഴിവരുമ്പോള്‍ ഇരിഞ്ഞാലകുടക്കാരനെ മറക്കല്ലെ........
ഇരിഞ്ഞാലകുടക്കാര൯