Sunday, December 16, 2007

സഞ്ചാരിയുടെ ചോദ്യം...

ഇത്തവണ കാറ്റ് സഞ്ചാരിയേയും വഹിച്ച് യാത്രചെയ്തു. അതവനോടു ചോദിച്ചു" എന്തേ നീ ഒരു തൂവല്‍ തുണടുപോലെ ?" എന്നു.സഞ്ചാരി മൗനി ആയി അവന്‍ ആശയങ്ങള്‍ മാത്രമാണല്ലോ! എവിടെയോ ഉപേക്ഷിച്ച തന്റെ ദേഹത്തെക്കുറിച്ചു ആലോചിച്ച് ചിരിക്കാന്‍ ഇടം കിട്ടുന്നതിനു മുന്നെ കാറ്റ് അവനെ ഒരു പൂമൊട്ടിനെ ഏല്പിച്ചു ചൂളം വിളിച്ചു കടന്നു...ഇതളിക്കാന്‍ തുടങ്ങുന്ന പൂമൊട്ടിനെ നോക്കി അവന്‍ നിന്നു .അവള്‍ക്കു കണിയായ്..അവനെ കണ്ടു സന്തോഷിച്ച പുഷ്പം അവനിലേക്ക് അവളിലെ സൗരഭ്യം എത്തിച്ചു കൊടുത്തു.സൂര്യന്റെ സൗമ്യകിരണങ്ങളില്‍ കുളിച്ച് അവര്‍ പരസ്പര്‍ം നോക്കി ച്ചിരിച്ചു. അവനില്‍ ചോദ്യങ്ങളെല്ലാം അസ്തമിച്ചു. പരമമായ ശാന്തി. ഇടക്കെപ്പോഴോ അവന്റെ തലച്ചോറുണര്‍ന്നു, "ഹേയ് പുഷ്മേ എന്തിനാണു ഇത്രയും മനുഷ്യര്‍ ഈ ഭൂമിയില്‍...അതും തമ്മില്‍ തല തല്ലിക്കീറുന്നവര്‍..../"പൂ ഒന്നും പറയാതെ മധുരമായ് ഒന്നു മന്ദഹസിച്ചു നിലം പതിച്ചു. അപ്പോഴാണല്ലോ അവന്റെ മന്‍സ്സ് പിടഞ്ഞതും തലച്ചോറിന്റെ ചോദ്യശരത്തെ ശകാരിച്ചതും...പിന്നെ വേദനയോടെ അവന്‍ ആ പുഷ്പത്തെ നോക്കി നിന്നു.

No comments: